Wednesday, November 16, 2011

കവിത : പരിധിക്കു പുറത്ത്

പീതന്‍ കെ വയനാട്
ഒന്നു ഞാന് വിളിക്കുമ്പോളുച്ചവെയി-
ലേറ്റുവാടിയ മുഖം തുടച്ചാവാ-
മെത്രവേഗമവളെത്തുന്നു- ചോദ്യം 
ഏറെ നേരമായോ വിളിക്കുന്നു ?
എരി പൊരി  വെയിലാണമ്മിണിപ്പൈ
പുറത്തായിരുന്നവളെയെരുത്തില്
കയറ്റുവാന് പോയിരുന്നെന്ന  ക്ഷമാപണം.
വാക്ക്  നാവില് കുടുങ്ങുന്നൂ .....
വഴക്കെത്ര ഞാന് പറഞ്ഞിട്ടുണ്ടവളെ -
യെന്നോര്ത്തുപോയ് ഞൊടി; നൊമ്പരം!
വര്ഷമേഘം മൂടി കെട്ടുന്നൂ വാനിരുളുന്നൂ
മഴയുണ്ടാമുച്ചയ്ക്കു  ശേഷം; തുലാവര്ഷം,
തുണി തുവരാനിട്ടിരിക്കുന്നതെടുക്കണം.
പറഞ്ഞോളൂ  കൂടുതല് കേള്ക്കാനേറെയു-
ണ്ടാശയെന്തൊക്കെയാണവിടെ വിശേഷങ്ങള്
ഊണു കഴിച്ചുവോ ?  എന്താണാവോ
കഴിച്ചതിവിടെ  ചോറും കറിയുമിരിക്കുന്നു,
ഞാന് കഴിച്ചില്ല വന്നാലൊന്നിച്ചു കഴിക്കാ -
മെന്നത്തേയും പോലൊരുമിച്ചിരു- 
ന്നോരോന്നു  പറഞ്ഞിടാം ; കുറ്റവും
കുറവും കേള്ക്കാനുണ്ടു  മോഹമെപ്പൊ-
ലാണാവോ വരിക; വരൂഞാന്
മടുത്തിരിക്കുന്നീ ദുരിതപ്പാടുകളൊറ്റക്കു
പേറി തളര്ന്നിരിക്കുന്നു; ശബ്ദം നിലച്ചു,
ഫോണ് പരിധിക്കു  പുറത്തായെന്നു
പുന :സന്ദേശം ! 

No comments:

Post a Comment